Saturday, January 5, 2008

Iruvar - Unnodu...!


உன்னோடு நன் இருந்த ஒவ்வொரு மணித்துளியும்

மரணப் படுகையிலும் மறக்க்து கண்மணியே




தொண்ணுறு நிமிடங்கள் தொட்டணைத்த காலம்தான்

எண்ணுறு ஆண்டுகளாய் இதயத்தில் கனக்குதடி




பார்வையிலே சில நிமிடம்

பயத்தோடு சில நிமிடம்




கட்டியணைத்தபடி கண்ணீரில் சில நிமிடம்

இலக்கணமே பாராமல் எல்லா

இடங்களில் முத்தங்கள் விதைத்த மோகத்தில் சில நிமிடம்




எது நியாயம் எது பாவம்

இருவருக்கும் தோன்றவில்லை




அது இரவா அது பகலா

அதுபற்றி அறியவில்லை




யார் தொடங்க யார் முடிக்க

ஒரு வழியும் தோன்றவில்லை




இருவருமே தொடங்கிவிட்டோம்

இதுவரைக்கும் கேள்வியில்லை




அச்சம் கலைத்தேன் ஆசையினை நீ அனைத்தாய்

ஆடை கலைத்தேன் வெட்கத்தை நீ அனைத்தாய்




கண்ட திருக்கோலம் கனவாக மறைத்தாலும்

கடைசியிலே அழுத கண்ணீர்

கையில் இன்னும் ஒட்டுதடி

...........................!!!


உன்னோடு நன் இருந்த ஒவ்வொரு மணித்துளியும்

மரணப் படுகையிலும் மறக்க்து கண்மணியே

Moham - Oru Vattamkoodiya...!


ഒരുവട്ടംകൂടിയാ പഴയ വിദ്യാലയ
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരുകൊണില്‍ നില്കുന്നോരാ നെല്ലി-
മരമോന്നുലുത്തുവാന്‍ മോഹം
ഉതിരുന്ന കായ്മണികള്‍ പോഴി‌മ്പോള്‍ ചെന്നെടു-
ത്തതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കൈപും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍ വെള്ളം കോരി കുടിച്ചെന്തു
മധുരമെന്നോതുവാന്‍ മോഹം

ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത്
വെറുതെ ഇരിക്കുവാന്‍ മോഹം
വെറുതെ ഇരുന്നെതോ കുയിലിന്‍റെ പാട്ടുകെ
ട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം
അതു കേള്‍കെഉച്ചത്തില്‍ കൂകും കുയിലിന്‍റെ
ശ്രുതി പിന്തുടരുവാന്‍ മോഹം


ഒരു മയില്‍‌പീലി ഞാന്‍ ഇന്ന് കാണുംമ്പോഴും
ഒരു കുട്ടിയകുവാന്‍ മോഹം
ഒരു പുസ്തകതിനകതിരുന്നത് പെറ്റു
പെരുകുമെന്നോര്‍കുവാന്‍ മോഹം
വെറുതെ ഈ മോഹങ്ങള്‍ എന്നറിയുംപോഴും
വെറുതെ മോഹിക്കുവാന്‍ മോഹം

mambazham :-sridharamenon

അങ്കണത്തൈമാവില്‍നി-ആദ്യത്തെ പഴം വിഴ്കെ
അമ്മതന്‍ നെത്രതില്‍നിന്നുതിര്‍ന്നു ചുടു കണ്ണീര്‍

നലുമാസതിന്‍ മുമ്പിലേരെനാള്‍ കൊതിച്ചിട്ടീ
ബലമാകന്ധം പൂവിട്ടുണ്ണികള്‍ വിരിയവേ

അമ്മതന്‍ മണിക്കുട്ടന്‍ പൊത്തിരികത്തിച്ചപൊ-
ലമ്മലര്‍ ചെന്നോടിച്ച്-ആഹ്ലതിച്ചടുത്തെത്തി

ചൊടിച്ചു മതാവപ്പോള്‍ “ഉണ്ണികള്‍ വിരിഞ്ഞപൂ
വോടിച്ചുകളഞ്ഞല്ലോ കുസൃതി കുരുന്നേ നീ

മാങ്കനിവിഴുംനേരം ഓടിചെന്നെടുക്കെണ്ടോന്‍
പൂക്കുലതല്ലുന്നത് തല്ലുകൊള്ളാഞ്ഞിട്ടല്ലേ

പൈതലിന്‍ ഭാവം മാറി വദനാംബുജം വാടി
കൈതവം കാണകണ്ണു കണ്ണുനീര്‍ തടകമായ്

മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെന്നവന്‍
മന്പെഴും മലര്ക്കുല -യെറിഞ്ഞു വെറും മണ്ണില്‍

വാക്കുകള്‍കൂട്ടിചോല്ലാന്‍ വയ്യാത്ത കിടാങ്ങളേ
ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞാരല്ലോ നിങ്ങള്‍

തുഗമം മീനച്ചുടാല്‍ തൈമാവിന്‍ മരതക
കിങ്ങിണി സൌഗന്ധിക സ്വര്‍ണമായ് തേരും മുന്പേ

മാമ്പഴം വീഴാന്‍ കാത്തു നില്‍കാതെ മാതാവിന്‍െറ
പൂങ്കുയില്‍ കൂടുംവിട്ടു പരലോകത്തെ പൂകി

വാനവര്‍ക്കാരോമലായ് പരിനെ കുറിച്ചുദാ-
സീനനായ് ക്രീടാലസ ലീനനായ് അവന്‍ വഴ്കെ

അങ്കണത്തൈമാവില്‍നി-ആദ്യത്തെ പഴം വിഴ്കെ
അമ്മതന്‍ നെത്രതില്‍നിന്നുതിര്‍ന്നു ചുടു കണ്ണീര്‍

അയല്‍പക്കത്തെ കൊച്ചു കുട്ടികള്‍ ഉത്സാഹ-
ത്തോടവര്തന്‍ മവിന്ചോട്ടില്‍ കളിവീടുണ്ടാക്കുന്നു

“പൂവാലനണ്ണാര്‍കണ്ണാ മ്പഴംതരികെ” ന്നുള്‍
പൂവാളും കൊതിയോടെ ചിരിച്ചു കളിക്കുന്നു

ഉതിരും മധുരങ്ങള്‍ ഓടിചെന്നെടുക്കുന്നു
മുതിരും കൊലാഹല മംഗലധ്വനതോടും

വാസന്ത മഹോത്സവമാണവര്‍ക്കെന്നാലവള്‍-
ക്കാഹന്ത ! കണ്ണീരിനാലന്ധമാം വര്‍ഷകാലം

പുരതോ നിസ്തബ്തയായ് തെല്ലിട നിന്നിട്ടുതന്‍
ദുരിതഫലംപോലുള്‍ള്ളപ്പഴം എടുത്തവള്‍

തന്നുണ്ണി കിടവിന്റെ തരുടല്‍ മറചെയ്ത
മണ്ണില്‍താന്‍നിക്ഷേപിച്ചു മന്ദമായ് യേവം ചോന്നാള്‍

" " ഉണ്ണികൈകെടുക്കുവാ -നുണ്ണി വായ്‌ നുകരുവാന്‍
വന്നതാണീ മാമ്പഴം വസ്തവമറിയാതെ

നീരസം ഭവിച്ചു നീ പോയിതെങ്കിലും കുഞ്ഞേ
നീയിതു നുകര്‍ന്നാലെ അമ്മയ്ക്ക് സുഖമാകു

പിണങ്ങി പോയിടിലും നിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങി കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ

വരിക കണ്ണാല്‍കാണാന്‍ വയ്യതോരെന്‍ കണ്ണനെ
തരസാ നുകര്‍നാലും തയതന്‍ നൈവേദ്യം നീ

ഒരു തൈകുളിര്‍കാറ്റായരികത്തനഞ്ഞപ്പോ-
ളരുമ കുഞ്ഞിന്‍ പ്രാണ- നമ്മയെ ആശ്ലേഷിച്ചു

Friday, January 4, 2008

Ente Gurunathan..

ലോകമേ തറവാടു തനിക്കീ ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍

താരകാമണിമാല ചാര്‍ത്തിയാലതും കൊള്ളാം
കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊള്ളാം;
ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ-
മല്ലയോ വിഹായസ്സവ്വണ്ണമെന്‍ ഗുരുനാഥന്‍


ദുര്‍ജ്ജന്തുവിഹീനമാം ദുര്‍ല്ലഭതീര്‍ത്ഥഹ്രദം
കജ്ജലോല്‍ഗമമില്ലാത്തോരു മംഗളദീപം
പാമ്പുകള്‍ തീണ്ടീടാത്ത മാണിക്യമഹാനിധി,
പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യന്‍

ശസ്ത്രമെന്നിയേ ധര്‍മ്മസംഗരം നടത്തുന്നോന്‍,
പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്‍ത്തുന്നോന്
‍ഔഷധമെന്യേ രോഗം ശമിപ്പിപ്പവന്‍, ഹിംസാ-
ദോഷമെന്നിയേ യജ്ഞം ചെയ്‌വവനെന്നാചാര്യന്‍


ശാശ്വതമഹിംസയാണമ്മഹാത്മാവിന്‍ വ്രതം
ശാന്തിയാണവിടേയ്ക്കു പരദേവത പണ്ടേ
ഓതുമാറുണ്ടദ്ദേഹം, 'അഹിംസാമണിച്ചട്ട-
യേതുടവാളിന്‍ കൊടും വായ്ത്തല്‌ മടക്കാത്തൂ?'

ഭാര്യയെക്കണ്ടെത്തിയ ധര്‍മ്മത്തിന്‍ സല്ലാപങ്ങ-
ളാര്യസത്യത്തിന്‍ സദസ്സിങ്കലെസ്സംഗീതങ്ങള്‍
മുക്തിതന്‍ മണിമയക്കാല്‍ത്തളക്കിലുക്കങ്ങള്‍,
മുറ്റുമെന്‍ ഗുരുവിന്റെ ശോഭനവചനങ്ങള്‍

പ്രണയത്താലേ ലോകം വെല്ലുമീ യോദ്ധാവിന്നോ
പ്രണവം ധനുസ്സാ,ത്മാവാശുഗം, ബ്രഹ്മം ലക്ഷ്യം;
ഓംകാരത്തെയും ക്രമാലലിയിച്ചലിയിച്ചു
താന്‍ കൈക്കൊള്ളുന്നൂ തുലോം സൂക്ഷ്മമാമംശം മാത്രം

ക്രിസ്്തുദേവന്റെ പരിത്യാഗശീലവും സാക്ഷാല്‍ക്കൃഷ്ണനാം
ഭഗവാന്റെ ധര്‍മ്മരക്ഷോപായവുംബുദ്ധന്റെ
യഹിംസയും, ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും


ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍സ്ഥൈര്യവു,
മൊരാളില്‍ച്ചേര്‍ന്നൊത്തുകാണണമെങ്കില്
‍ചെല്ലുവിന്‍ ഭവാ?ാ‍രെന്‍ ഗുരുവിന്‍ നികടത്തില്
‍അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍

ഹാ, തത്ര ഭവല്‍പ്പാദമൊരിയ്ക്കല്‍ദ്ദര്‍ശിച്ചെന്നാല്
‍കാതരനതിധീരന്‍, കര്‍ക്കശന്‍ കൃപാവശന്‍;
പിശുക്കന്‍ പ്രദാനോല്‍ക്കന്‍, പിശുനന്‍ സുവചനന്‍,
അശുദ്ധന്‍ പരിശുദ്ധന്‍, അലസന്‍ സദായാസന്‍!


ആതതപ്രശമനാമത്തപസ്വിതന്‍ മുന്നില്
‍ആതതായിതന്‍ കൈവാള്‍ കരിംകൂവളമാല്യം;
കൂര്‍ത്ത ദംഷ്ട്രകള്‍ കേസരിയൊരു മാന്‍കു-
ഞ്ഞാ,ര്‍ത്തേന്തിത്തടംതല്ലും വന്‍കടല്‍ കളിപ്പൊയ്ക!

കാര്യചിന്തനംചെയ്യുന്നേരമന്നേതാവിന്നു
കാനനപ്രദേശവും കാഞ്ചനസഭാതലം;
ചട്ടറ്റ സമാധിയിലേര്‍പ്പെടുമാ യോഗിക്കു
പട്ടണനടുത്തട്ടും പര്‍വ്വതഗുഹാന്തരം!

ശുദ്ധമാം തങ്കത്തെത്താനല്ലയോ വിളയിപ്പ-
തദ്ധര്‍മ്മകൃഷകന്റെ സല്‍ക്കര്‍മ്മം വയല്‍തോറും?
സിദ്ധനാമവിടുത്തെ തൃക്കണ്ണോ, കനകത്തെ-
യിദ്ധരിത്രിതന്‍ വെറും മഞ്ഞമണ്ണായിക്കാണ്മൂ

ചാമരചലനത്താലിളിച്ചുകാട്ടും പിശാ-
ചാ മഹാവിരക്തനു പൂജ്യസമാമ്രാജ്യശ്രീയും;
ഏതു പൂങ്കഴലിന്നുമഴല്‍ തോന്നായ്‌വാനാരീ
സ്വാതന്ത്ര്യദുര്‍ഗാദ്ധ്വാവില്‍ പട്ടുകള്‍വിരിക്കുന്നൂ
അത്തിരുവടി വല്ല വല്‍ക്കലത്തുണ്ടുമുടു-
ത്തര്‍ദ്ധനഗ്നനായല്ലോ മേവുന്നൂ സദാകാലം!

ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഢമിതു
മാതിരിയൊരു കര്‍മ്മയോഗിയെ പ്രസവിക്കൂ
ഹിമവദ്വിന്ധ്യാചല മദ്ധ്യദേശത്തേ കാണൂ
ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ

ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്‍പപാദപമുണ്ടായ്്‌വരൂ
നമസ്തേ ഗതതര്‍ഷ! നമസ്തേ ദുരാധര്‍ഷ;
നമസ്തേ സുമഹാത്മന്‍, നമസ്തേ ജഗല്‍ഗുരോ
Vallathol Narayanamenon